Description
നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ആകാശത്തിനു കീഴിൽ ഏകാന്തമായ മരുഭൂമിയിൽ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളിൽ വിരിയുന്നൊരു പ്രാർത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ.
ആ പ്രാർത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്. ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകൾ ചേർന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കൾകൊണ്ട് നിറയും. വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ ദൈവനിന്ദകനോ ആകട്ടെ, നീ അഗ്നിയേയോ, വിഗ്രഹങ്ങളെയോ
ആരാധിക്കുന്നവനാകട്ടെ, വരിക ഈ പാത നൈരാശ്യത്തിന്റെ പാതയല്ല ഒരായിരം തവണ പ്രതിജ്ഞകൾ ലംഘിച്ചവനെങ്കിലും വീണ്ടും വീണ്ടും വരിക.
Related
Reviews
There are no reviews yet.